Thursday, 14 July 2016

ഭംഗി/Beauty

ഈ ലോകത്തിന്റെ ഭംഗിയൊക്കെ ചോർന്നുപോയോ?
അതോ കുഴപ്പം എന്റെ കണ്ണിനാണോ?
കണ്ണിനാവും.
കാരണം,
ഭംഗി ചോർന്നുപോയൊരു ലോകം
നിലനിൽക്കാൻ സാദ്ധ്യതയില്ലല്ലോ.


Has all beauty drained from the world?
Or is it just my eyes?
Must be my eyes.
For a world drained of beauty,
Probably won't survive.

Saturday, 5 March 2016

ഇനി ഞാൻ യാത്രചോദിക്കുകയാണ്

മുൻകുറിപ്പ്: തലക്കുമുകളിലൂടെ ഓരോ അഞ്ചുമിനിറ്റിലും ഇരമ്പിക്കൊണ്ട് വിമാനങ്ങൾ പോകുന്നു. എഴുതുവാനിരാക്കുമ്പോൾ ഇന്ന് ചൊല്ലിക്കേട്ട വിപ്ലവത്തെപ്പറ്റിയുള്ള ഒരു കവിത ഓർമ്മ വരുന്നു. ആ വിപ്ലവഗാനം പ്രണയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. തന്റെ പ്രണയിനിയെ "സുഹൃത്തേ" എന്ന് സംബോധന ചെയ്ത കവി, 'പാശ്' എന്ന തൂലികാനാമമുള്ള അവ്താർ സിംഗ് സന്ധു, വെടിയുണ്ടയേറ്റാണത്രേ മരിച്ചത്.
പ്രണയവും വിപ്ലവവും തമ്മിലുള്ള ഒരു മൽപ്പിടിത്തം പോലെയാണ് പലപ്പോഴും കവിതയുടെ ഗതി. വിപ്ലവത്തോളം തന്നെ പ്രിയപ്പെട്ടതാണ് കവിക്ക് പ്രണയവും. ആ പ്രണയത്തിന്റെ അനുഭൂതികളെ തീക്ഷണതയോടെ ഓർമ്മിക്കുന്ന കവി, വിടപറയുമ്പോൾ "എന്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക" എന്നാണ് തൻ്റെ സുഹൃത്തിനോട് പറയുന്നത്.
എന്നിലെവിടെയോ കൊളുത്തിവലിച്ച ആ കവിത മലയാളത്തിലേക്ക് തർജമ ചെയ്യാൻ ഞാൻ നടത്തിയ ശ്രമമാണിത്. പ്രണയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കവിത ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ.

ഇനി ഞാൻ യാത്ര ചോദിക്കുകയാണ്


ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

സുഹൃത്തേ, ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

ഞാൻ ഒരു കവിത എഴുതാൻ ആഗ്രഹിച്ചിരുന്നു
ജീവിതകാലം മുഴുവൻ നിനക്കു വായിച്ചിരിക്കാൻ തക്കതൊന്ന്

ആ കവിതയിൽ
സുഗന്ധം പരത്തുന്ന മല്ലിപ്പാടങ്ങൾ ഉണ്ടാകുമായിരുന്നു
കരിമ്പിൻ തോട്ടങ്ങളുടെ മർമ്മരം ഉണ്ടാകുമായിരുന്നു
ആ കവിതയിൽ, തരുശാഖകളിൽ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുള്ളിയും
കടഞ്ഞ പാലിൽ പൊങ്ങിക്കിടക്കുന്ന നുരയും ഉണ്ടാകുമായിരുന്നു
നിന്റെ ശരീരത്തിൽ
ഞാൻ കണ്ടതിന്റെയെല്ലാം
ഓർമ്മകളും ഉണ്ടാകുമായിരുന്നു
ആ കവിതയിൽ എന്റെ കൈകളുടെ പരുപരുപ്പിന്റെ
ചിരി ഉണ്ടാകുമായിരുന്നു
എന്റെ നാഭിയിലെ മത്സ്യങ്ങളുടെ നീന്തൽ ഉണ്ടാകുമായിരുന്നു
എന്റെ നെഞ്ചിലെ രോമത്തിന്റെ നനുത്ത പരവതാനിയിൽ നിന്ന്
വികാരത്തിന്റെ തീജ്വാലകൾ ഉയരുമായിരുന്നു

ആ കവിതയിൽ
നിനക്കുവേണ്ടിയും
എനിക്കുവേണ്ടിയും
ജീവിതത്തിലെ എല്ലാ ബന്ധങ്ങൾക്കുവേണ്ടിയും,
സുഹൃത്തേ, വളരെയേറെ കാര്യങ്ങൾ ഉണ്ടാകുമായിരുന്നു

പക്ഷേ ഉലഞ്ഞുപോയ ഈ ലോകത്തിന്റെ രൂപത്തോട് പൊരുത്തപ്പെടുക
വളരെയധികം അരോചകമാണ്

ശകുനങ്ങളാൽ നിറഞ്ഞ ആ കവിത
ഞാൻ എഴുതിയിരുന്നുവെങ്കിലും
എന്നെയും നിന്നെയും ദുഖഃത്തിലാഴ്ത്തിക്കൊണ്ട്
അതപ്പോൾ തന്നെ മരിച്ചുവീഴുമായിരുന്നു

സുഹൃത്തേ, കവിതക്ക് ആത്മാവില്ലാതായിരിക്കുന്നു
അതേസമയം, ആയുധങ്ങളുടെ മുനകൾ വല്ലാതെ വളർന്നിരിക്കുന്നു
അതിനാലിപ്പോൾ എല്ലാത്തരം കവിതകൾക്കും മുന്നേ
ആയുധങ്ങളോട് യുദ്ധം ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു

യുദ്ധത്തിൽ
ഏതൊരു കാര്യവും എളുപ്പത്തിൽ മനസിലാക്കപ്പെടുന്നു
നമ്മുടെ, അല്ലെങ്കിൽ ശത്രുവിൻ്റെ, പേരെഴുതുന്നതുപോലെ

ഈ അവസ്ഥയിൽ
ചുംബനത്തിനായി എന്നിലേക്കടുത്ത അധരങ്ങളുടെ ആകൃതിയെ
ഭൂഗോളത്തിൻ്റെ ആകാരത്തോടുപമിക്കുന്നതും
നിൻ്റെ അരക്കെട്ട് ഓളം വെട്ടുന്നതിനെ
ആഴിയുടെ ശ്വാസോഛാസവുമായി താരതമ്യപ്പെടുത്തുന്നതും
വെറും കുട്ടിത്തമായി തോന്നാറുണ്ടായിരുന്നു
അതിനാൽ ഞാനങ്ങനെയൊന്നും ചെയ്തില്ല

നിന്നെയും
എൻ്റെ ഉമ്മറത്ത്, എൻ്റെ കുട്ടിയെ കളിപ്പിക്കുവാനുള്ള നിൻ്റെ ആഗ്രഹത്തെയും
യുദ്ധത്തിൻ്റെ പൂർണ്ണതയേയും
ഒരേ വരിയിൽ നിർത്തുവാൻ എനിക്കായില്ല
ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

സുഹൃത്തേ, നമ്മൾ ഓർത്തുവെക്കും
ഉച്ചവെയിലിൽ ഒരു കൊല്ലൻ്റെ നെരിപ്പോടുകണക്ക് ചുട്ടുപൊള്ളുന്ന
നമ്മുടെ ഗ്രാമത്തിലെ മൺതിട്ടകൾ
രാത്രിയിൽ പൂക്കളേപ്പോലെ സുഗന്ധം പരത്തുമെന്ന്
നിലാവെളിച്ചത്തിൽ, കരിമ്പിൻ്റെ ഉണങ്ങിയ ഇലകളുടെ
കൂമ്പാരത്തിനുമേൽ കിടന്ന്
സ്വർഗത്തിനെ തെറി വിളിക്കുന്നത് സംഗീതമയമാണെന്ന്
അതെ, ഇതെല്ലാം നമ്മൾ ഓർത്തിരിക്കേണ്ടവയാണ്, കാരണം
ഹൃദയത്തിൻ്റെ കീശകളിൽ ഒന്നുമില്ലാതാവുന്ന നേരത്ത്
ഓർമ്മിക്കുന്നത് സുഖമുള്ള ഒരേർപ്പാടാണ്

വിടവാങ്ങലിൻ്റെ ഈ വേളയിൽ പലതിനോടും നന്ദി പറയാനുണ്ട്

പരസ്പരം കണ്ടുമുട്ടിയ ഇടങ്ങളിൽ
കൂടാരം പോലെ പരന്നുനിന്ന മരങ്ങളോട്
നമ്മുടെ കൂടിക്കാഴ്ചയാൽ സൗന്ദര്യമുള്ളതായ് തീർന്ന
ആ സാധാരണ ഇടങ്ങളോട്

ഞാൻ നന്ദി പറയുന്നു
എൻ്റെ തലക്കുമുകളിൽ തങ്ങിനിൽക്കുന്ന,
നിന്നേപ്പോലെ മൃദുവും, സംഗീതാത്മകവുമായ,
നിനക്കായുള്ള കാത്തിരിപ്പിൽ എനിക്ക് കൂട്ടിരുന്ന
കാറ്റിനോട്
നിൻ്റെ പതിഞ്ഞ കാലടികൾക്കു മുന്നിൽ
എന്നും തലകുനിച്ചിരുന്ന പുൽക്കൊടികളോട്
നമുക്കു കിടക്കാൻ പുഞ്ചിരിച്ചുകൊണ്ട്
മെത്തയായി മാറിയ പഞ്ഞിക്കെട്ടുകളോട്
കരിമ്പിൻതോട്ടത്തിലെ നമ്മുടെ കാവൽഭടൻമാരായ
കരിയിലക്കിളികളോട്
നിലംപറ്റിക്കിടന്നപ്പോൾ നമ്മളെ പുതപ്പിച്ച
ഗോതമ്പിൻ്റെ ചെറുകതിരുകളോട്

എനിക്ക് നന്ദിയുണ്ട്, പിഞ്ചു കടുകിൻപൂക്കളോട്

നിൻ്റെ മുടിയിഴകളിൽ നിന്ന് പൂമ്പൊടി വേർപെടുത്തുവാൻ
അവസരമുണ്ടാക്കിയതിന്

ഞാൻ മനുഷ്യനാണ്
കുഞ്ഞുകുഞ്ഞു കാര്യങ്ങൾ കോർത്തിണക്കി നിർമ്മിക്കപ്പെട്ടവൻ
ചിതറിപ്പോകാതെ പിടിച്ചുനിർത്തിയ
എല്ലാറ്റിനോടും എനിക്ക് കടപ്പാടുണ്ട്
ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു

പ്രണയിക്കുകയെന്നത് മനുഷ്യസഹജമാണ്
അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ട്
പൊരുതാൻ തയ്യാറെടുക്കുന്നതുപോലെ
അല്ലെങ്കിൽ, അജ്ഞാതവാസത്തിനിടെ ഏറ്റ വെടിയുണ്ടയുമായി
ഒരു ഗുഹയിൽ കിടന്ന്,
മുറിവുണങ്ങുന്നതിനെപ്പറ്റി സ്വപ്നം കാണുന്നതുപോലെ

പ്രണയിക്കുക
പോരാടാൻ സാധിക്കുക
ഇവ തന്നെയാണ് സുഹത്തേ ജീവിതത്തെ അർത്ഥവത്താക്കുന്നത്

വെയിലിനെപ്പോൽ ഭൂമിയുടെ മേൽ പ്രകാശിക്കുക
എന്നിട്ട്, ഒരിലിംഗനത്തിൽ ചേർന്നുകിടക്കുക
വെടിമരുന്നിനെപ്പോലെ ജ്വലിക്കുക
എന്നിട്ട്, നാലുദിക്കിലും മുഴങ്ങുക
ജീവിക്കേണ്ട രീതി ഇതുതന്നെയാണ്

ജീവിതം കച്ചവടക്കാരാക്കി മാറ്റിയവർക്ക്
പ്രണയിക്കുവാനും ജീവിക്കുവാനും അറിയില്ല
ശരീരത്തിൻ്റെ ബന്ധം മനസിലാക്കാൻ പറ്റുന്നതും
സന്തോഷവും വെറുപ്പും വേർതിരിക്കാതിരിക്കുന്നതും
ജീവിതത്തിൻ്റെ വിശാലതയിൽ ഭ്രമിച്ചുവശാവുന്നതും
ഭയാശങ്കകളെ കീറിമുറിച്ച് കണ്ടുമുട്ടുന്നതും, വിടവാങ്ങുന്നതും
വളരെ ശൂരതയുള്ള കാര്യമാണ് സുഹൃത്തേ
ഇനി ഞാൻ യാത്ര ചോദിക്കുകയാണ്
ജീവിക്കേണ്ട രീതി ഇതുതന്നെയാണ്

ജീവിതം കണക്കപ്പിള്ളമാരായി മാറ്റിയവർക്ക്
പ്രണയിക്കുവാനും ജീവിക്കുവാനും അറിയില്ല
ശരീരത്തിൻ്റെ ബന്ധം മനസിലാക്കാൻ പറ്റുന്നതും
സന്തോഷവും വെറുപ്പും വേർതിരിക്കാതിരിക്കുന്നതും
ജീവിതത്തിൻ്റെ വിശാലതയിൽ ഭ്രമിച്ചുവശാവുന്നതും
ഭയാശങ്കകളെ കീറിമുറിച്ച് കണ്ടുമുട്ടുന്നതും, വിടവാങ്ങുന്നതും
വളരെ ധീരതയുള്ള കാര്യമാണ് സുഹൃത്തേ

ഇനി ഞാൻ വിടവാങ്ങുകയാണ്

നീ മറക്കുക
എങ്ങനെ നിന്നെ ഞാൻ കണ്ണിലെ കൃഷ്ണമണിപോലെ വളർത്തിവലുതാക്കിയെന്ന്
നിൻ്റെ രൂപതീക്ഷണത നിലനിർത്തുവാൻ
എൻ്റെ കണ്ണുകൾ എന്തെല്ലാം ചെയ്തുവെന്ന്
എൻ്റെ ചുംബനങ്ങൾ നിൻ്റെ മുഖത്തെ
എത്രമാത്രം സുന്ദരമാക്കിയെന്ന്
എൻ്റെ ആലിംഗനങ്ങൾ മെഴുകുപോലുള്ള നിൻ്റെ ശരീരത്തിനെ
എങ്ങനെ കടഞ്ഞെടുത്തെന്ന്

സുഹൃത്തേ, ഇതെല്ലാം നീ മറക്കുക

എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നതൊഴിച്ച്
കഴുത്തറ്റം ജീവിതത്തിൽ മുങ്ങികിടക്കുവാൻ ഞാൻ
ആഗ്രഹിച്ചിരുന്നു എന്നതൊഴിച്ച്

എൻ്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക
സുഹൃത്തേ, എൻ്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക

(ഹിന്ദിയിലുള്ള വരികൾ താഴെ ചേർക്കുന്നു.)

अब विदा लेता हूं
अब विदा लेता हूं
मेरी दोस्त, मैं अब विदा लेता हूं
मैंने एक कविता लिखनी चाही थी
सारी उम्र जिसे तुम पढ़ती रह सकतीं
उस कविता में
महकते हुए धनिए का जिक्र होना था
ईख की सरसराहट का जिक्र होना था
उस कविता में वृक्षों से टपकती ओस
और बाल्टी में दुहे दूध पर गाती झाग का जिक्र होना था
और जो भी कुछ
मैंने तुम्हारे जिस्म में देखा
उस सब कुछ का जिक्र होना था
उस कविता में मेरे हाथों की सख्ती को मुस्कुराना था
मेरी जांघों की मछलियों ने तैरना था
और मेरी छाती के बालों की नरम शॉल में से
स्निग्धता की लपटें उठनी थीं
उस कविता में
तेरे लिए
मेरे लिए
और जिन्दगी के सभी रिश्तों के लिए बहुत कुछ होना था मेरी दोस्त
लेकिन बहुत ही बेस्वाद है
दुनिया के इस उलझे हुए नक्शे से निपटना
और यदि मैं लिख भी लेता
शगुनों से भरी वह कविता
तो उसे वैसे ही दम तोड़ देना था
तुम्हें और मुझे छाती पर बिलखते छोड़कर
मेरी दोस्त, कविता बहुत ही निसत्व हो गई है
जबकि हथियारों के नाखून बुरी तरह बढ़ आए हैं
और अब हर तरह की कविता से पहले
हथियारों के खिलाफ युद्ध करना ज़रूरी हो गया है
युद्ध में
हर चीज़ को बहुत आसानी से समझ लिया जाता है
अपना या दुश्मन का नाम लिखने की तरह
और इस स्थिति में
मेरी तरफ चुंबन के लिए बढ़े होंटों की गोलाई को
धरती के आकार की उपमा देना
या तेरी कमर के लहरने की
समुद्र के सांस लेने से तुलना करना
बड़ा मज़ाक-सा लगता था
सो मैंने ऐसा कुछ नहीं किया
तुम्हें
मेरे आंगन में मेरा बच्चा खिला सकने की तुम्हारी ख्वाहिश को
और युद्ध के समूचेपन को
एक ही कतार में खड़ा करना मेरे लिए संभव नहीं हुआ
और अब मैं विदा लेता हूं
मेरी दोस्त, हम याद रखेंगे
कि दिन में लोहार की भट्टी की तरह तपने वाले
अपने गांव के टीले
रात को फूलों की तरह महक उठते हैं
और चांदनी में पगे हुई ईख के सूखे पत्तों के ढेरों पर लेट कर
स्वर्ग को गाली देना, बहुत संगीतमय होता है
हां, यह हमें याद रखना होगा क्योंकि
जब दिल की जेबों में कुछ नहीं होता
याद करना बहुत ही अच्छा लगता है
मैं इस विदाई के पल शुक्रिया करना चाहता हूं
उन सभी हसीन चीज़ों का
जो हमारे मिलन पर तंबू की तरह तनती रहीं
और उन आम जगहों का
जो हमारे मिलने से हसीन हो गई
मैं शुक्रिया करता हूं
अपने सिर पर ठहर जाने वाली
तेरी तरह हल्की और गीतों भरी हवा का
जो मेरा दिल लगाए रखती थी तेरे इंतज़ार में
रास्ते पर उगी हुई रेशमी घास का
जो तुम्हारी लरजती चाल के सामने हमेशा बिछ जाता था
टींडों से उतरी कपास का
जिसने कभी भी कोई उज़्र न किया
और हमेशा मुस्कराकर हमारे लिए सेज बन गई
गन्नों पर तैनात पिदि्दयों का
जिन्होंने आने-जाने वालों की भनक रखी
जवान हुए गेंहू की बालियों का
जो हम बैठे हुए न सही, लेटे हुए तो ढंकती रही
मैं शुक्रगुजार हूं, सरसों के नन्हें फूलों का
जिन्होंने कई बार मुझे अवसर दिया
तेरे केशों से पराग केसर झाड़ने का
मैं आदमी हूं, बहुत कुछ छोटा-छोटा जोड़कर बना हूं
और उन सभी चीज़ों के लिए
जिन्होंने मुझे बिखर जाने से बचाए रखा
मेरे पास शुक्राना है
मैं शुक्रिया करना चाहता हूं
प्यार करना बहुत ही सहज है
जैसे कि जुल्म को झेलते हुए खुद को लड़ाई के लिए तैयार करना
या जैसे गुप्तवास में लगी गोली से
किसी गुफा में पड़े रहकर
जख्म के भरने के दिन की कोई कल्पना करे
प्यार करना
और लड़ सकना
जीने पर ईमान ले आना मेरी दोस्त, यही होता है
धूप की तरह धरती पर खिल जाना
और फिर आलिंगन में सिमट जाना
बारूद की तरह भड़क उठना
और चारों दिशाओं में गूंज जाना -
जीने का यही सलीका होता है
प्यार करना और जीना उन्हे कभी नहीं आएगा
जिन्हें जिन्दगी ने बनिए बना दिया
जिस्म का रिश्ता समझ सकना,
खुशी और नफरत में कभी भी लकीर न खींचना,
जिन्दगी के फैले हुए आकार पर फि़दा होना,
सहम को चीरकर मिलना और विदा होना,
बड़ी शूरवीरता का काम होता है मेरी दोस्त,
मैं अब विदा लेता हूं
जीने का यही सलीका होता है
प्यार करना और जीना उन्हें कभी आएगा नही
जिन्हें जिन्दगी ने हिसाबी बना दिया
ख़ुशी और नफरत में कभी लीक ना खींचना
जिन्दगी के फैले हुए आकार पर फिदा होना
सहम को चीर कर मिलना और विदा होना
बहुत बहादुरी का काम होता है मेरी दोस्त
मैं अब विदा होता हूं
तू भूल जाना
मैंने तुम्हें किस तरह पलकों में पाल कर जवान किया
कि मेरी नजरों ने क्या कुछ नहीं किया
तेरे नक्शों की धार बांधने में
कि मेरे चुंबनों ने
कितना खूबसूरत कर दिया तेरा चेहरा कि मेरे आलिंगनों ने
तेरा मोम जैसा बदन कैसे सांचे में ढाला
तू यह सभी भूल जाना मेरी दोस्त
सिवा इसके कि मुझे जीने की बहुत इच्छा थी
कि मैं गले तक जिन्दगी में डूबना चाहता था
मेरे भी हिस्से का जी लेना
मेरी दोस्त मेरे भी हिस्से का जी लेना।

Tuesday, 23 February 2016

കഥാവശേഷൻ

കൈയ്യിൽ വെറും നൂറുരൂപയുമായാണ് അയാൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത്. ഒരു കഥയുടെ തുടക്കത്തിന് ന്യൂഡൽഹിയേക്കാൾ നല്ലത് നിസാമുദ്ദീനാണെന്ന് തോന്നിയ അയാൾ ഉടൻതന്നെ ഒരു ഓട്ടോ പിടിച്ച്, നൂറുരൂപയും കൊടുത്ത് നിസാമുദ്ദീനിൽ ചെന്നിറങ്ങി. എഴുത്തല്ലാതെ മറ്റു പണിയൊന്നും അറിഞ്ഞുകൂടായിരുന്ന അയാൾ നാലഞ്ചുദിവസത്തിനുള്ളിൽ വിശപ്പിന്റെ വിളി കാരണം കാഞ്ഞുപോയി.
ശുഭം

Monday, 12 October 2015

എഴുത്തില്ലാതായതിനെ പറ്റി പലരും പരിഭവം പറഞ്ഞു കേട്ടു. എഴുത്തിനും മുൻപേ ഇല്ലാതായത് വായനയായിരുന്നു. വായന നിലച്ചിട്ടും അകത്ത്, മൂലക്കെവിടെയോ കിടന്ന ബാക്കിപത്രങ്ങളെല്ലാം കുത്തിപ്പൊക്കിയെടുത്ത് കുറച്ചുനാൾ കൂടി എഴുത്ത് തുടർന്നു. അവ തീർന്നപ്പോൾ എഴുത്തും തീർന്നു. സമയം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്നതിനാലും, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതിനാലും ഒരു തിരിച്ചുപോക്ക് ഉടനെ തന്നെ ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും മോഹം വിടുന്നില്ല.

Friday, 22 May 2015

On Killing Your Poetry

(At the outset, let me thank Mr. Gieve Patel for the title plagiarized)
It isn’t easy to kill poetry.
Its seed is resilient, a fighter.
Not the kind that goes down easy.
Like a parasite, it keeps coming back.
Over and over and over again.
It gnaws at your innards.
Ceaseless, restless.
You might be tempted,
To just write and be over with it.
But mind you, that won’t be it.
For it is virile and viral and when one is done,
It wastes no time spawning the next one.
So you write the next one,
And the next one,
And the next one.
And soon, a forest,
Thick, will arise.
But fear not!
For I know the ways,
To nip it in the bud,
Or burn it to the ground.
Now, the irony of this whole enterprise hasn’t escaped me. I want to talk about killing poetry through poetry. More than ironical, it feels cannibalistic on some twisted level. Literally keeping the irony aside (by changing the form from poetry to prose – if you were wondering about the appropriateness of the “literally”), let me get down to the basics. Although I said in the beginning that it is not easy to kill poetry, it sure isn’t impossible. With enough willpower, one can definitely kill the poetry inside them. Trust me, for I know (Of course, that is axiomatic and rather non-falsifiable a hypothesis. But that, sadly, is the best I can give you as of now.)
The first thing to do in order to kill your inner poetry is to limit your vision. And by vision, I don’t mean just the physical vision. No. I’m asking you to narrow your horizon, shorten your roads and of course, close your windows. Avoid detail. Especially the small things in life, for they have a penchant for evoking poetry. Be as superficial as you can and you will be one step closer to your goal of finishing off your poetry.
Step two: Achieve an information overload.
Information (to be precise, mind-numbing and purely factual information) has the amazing ability to push out the poetic elements from your mind. Simply trying to push out poetry won’t work, since that will create a vacuum, which will eventually be filled by newer poetry. On the other hand, if you manage to push out poetry using an information overload, the latter will nicely compensate the vacuum created by the pushing out of the former. And what more, this transition will be imperceptible, since the creation and compensation happens almost simultaneously.
How to achieve an information overload you ask? Well, if your academics or work is not overbearing enough (as can happen to those unfortunate souls among us who chose a career in soft humanities), the internet is your place to be. But be warned! There are places on the internet which, far from overloading your mind with trivial information, can actually nurture the very thing you’re trying to kill: Poetry. Take necessary precautions to steer clear of such places. Off the top of my head, limit yourself to the popular parts of the internet and you should be safe.
The final and by far the most effective step is to ignore poetry altogether. Although this might look like an easy step to follow, it is in fact the hardest. As I’ve mentioned already, poetry is resilient. It just won’t give up. And it takes a lot of effort not to start writing. But, if you are strong enough to ignore the urges long enough, you might just end up with the perfect solution: extermination of the poetry inside you. This works because the seed of poetry is in many ways analogous to yeast. Just like yeast, which dies due to an overdose of the substance it creates naturally, the poetic seed will also keep producing the poetic urges, which, if not timely handled, can stew the seed, eventually leading to its death and thereby leaving us unable to distinguish between the worthy and unworthy of thoughts, so much so that we decide to stop writing altogether. To put it simply, if you ignore poetry long enough, it simply rots away.
So there you have it. The perfect, three-step program to kill your poetry.
Happy non-writing!

Thursday, 12 March 2015

How Inequality Created Mankind

A long time ago, when our ancestors were still living in the trees, there lived a humanoid, whom I will call Lucy. Times were tough for Lucy. She was what later humans would refer to as “the runt of the litter.” Due to her small size and consequently weak physique, Lucy always got the worst of everything. She got the worst food, the worst mates and the worst spots to sleep at night. One night, when the group was  staying in a particularly small tree, Lucy was kicked out of even the worst spot. She was forced to spend her time on the ground, terrified out of her wits. All her nerves were on edge as she curled into a ball between the roots of the tree, too scared to even open her eyes.
Morning came and Lucy crawled out, all stiff and weary. After another difficult day of foraging and gathering, that night, Lucy was again denied a spot to sleep in the tree. But this time, she felt braver. The one night that she spent alone on the ground had toughened her. This time, instead of squeezing inside the tree’s roots, she gathered a bunch of leaves and fallen branches, and fashioned something resembling a bed inside a rather spacious section of the roots. And that night, she slept peacefully. She wasn't  afraid of the ground anymore. 
Next day, Lucy did not climb back up the trees. Why should she? She was safe on the ground. And gathering food from the ground was easier than from the trees, where she would have to fight the others and still up with the worst.
Some days passed by and Lucy noticed that she was no longer alone on the ground. More weaklings had opted to climb down and try their luck on the ground. The different was slowly becoming the norm.

Lucy could be the torchbearer of a very significant step in human evolution because she was physically disadvantaged. This disadvantage forced her to improvise and adapt, and thereby devise something new and innovative. To make a very generic statement (as I have done in the title), the entire human civilization owes its shape to inequality. I use the term in its widest sense, that of an inter-species, universal inequality.

Except for our brains, human beings are the most disadvantaged among the species on earth. Most of our primal, landmark innovations seem to be aimed at getting over this disadvantage as a species. A variety of innovations ranging from the first clothes to the airplane comes to mind. Another major part seems to be a result of the intra-species inequality, that is, disadvantaged humans trying to be at par with the well-off of their species, or, the latter trying to widen the gap. Invention of the wheel and numerous other means of convenience serve as examples.
I would go so far as to posit that without the inherent inter-species and intra-species inequality, the Homo Sapiens would still be stuck in some primitive phase of evolution. In fact, such a line of reasoning would allow us to question whether the very idea of evolution, or that of life itself would have been possible without the idea of inequality.
The basic tenet of evolution is the diversification of genes. Natural selection and differentiation come much later. And diversification – or difference of any sort for that matter – presupposes inequality. If things are equal, where is the scope for diversification?

Moving away from abstract notions and minutiae to a more complex level of affairs, is it possible to conceive of a society that is Equal in the complete sense of the term? I simply cannot wrap my head around the idea. I can think of such a society only in terms of what it would lack. For instance, in an Equal society, which would inherently be homogeneous, there will be no place for art. This might be an extreme generalization, but in a world without differences, how can there be any comparison, and therefore art? In fact, even the notion of a society would not arise in an Equal world. What would be the motivating factor for a species to form into a group if every member is equally efficient and therefore self-sufficient?

Inequality seems to be the norm in the basic foundational concepts, including nature . Equality then takes the shape of an unattainable and Utopian ideal.

While my logic may find its peace with such a notion, my rationale may find it hard to accept. And that’s rightly so. Human civilization has expanded this notion of inequality to such an extent that it can no longer be sustained by logic. Sure, nature isn't equal. But unlike humans, nature is justly unequal.

Nevertheless, I find it rather interesting a notion that our entire existence may be based on an ideal that we oppose and try to resist day in and day out.

Tuesday, 16 December 2014

Mary Jane

Why do people hate you so much Mary Jane?
What have you done to piss them off?
I’ve known you since two years past.
And I would never let you go if I could.

Your sweet kisses have taken me places  I didn’t know of.
Have made me feel things delicate and fragile.
You re-routed the rushing rivers inside me.
From the tranquil planes of denial and ignorance,
To the gorges and valleys of stark reality.

You opened my eyes to the rhythm of my self.
And I found my id, ego and superego in front of me
Like three little piggies.
My eyes are now open.
And I can see.

Still people hate you Mary Jane.
But they love Uncle Daniel and friends.
As if they aren’t a handful!
Are they scared of you Mary Jane?
They probably are.
After all, they’re just men.

Oh sweet Mary Jane!
I wish people didn’t hate you so much.
I wish I didn’t have to kiss you in secret.
I wish

Monday, 8 December 2014

Talk about Bullshit!

The things we've been told as children are pretty hilarious. Some of them are just downright nonsensical. Growing up, I found it pretty incredible that adults could be so full of such bullshit. And what’s even more unnerving is the fact that they honestly believe in instilling these beliefs in the next generation.

From the very beginning, I've been taught to believe that I’m special. You’re special. You’re unique. You’re as unique as a snowflake. Well there are, there have been and there will be gazillions of snowflakes in this world. So how exactly am I “unique” like a snowflake? And the irony is that snowflakes are the perfect metaphor for human beings. Just not in the way they are being used right now. They are flaky, momentary, there are billions of them around and each year more and more keeps coming! Just like humans!

I've been told that I’m destined to do great things. Wonderful things. That I should stand out. Think out of the box. Do things differently. Hell no! I’m destined to do one thing and one thing only. To live in a perpetual state of greed. Of unrest. Of dissatisfaction. Isn't that the reason why I do the things I do? Every single thing is done to fulfill my never ending wants. Except for eating and breathing though. Those are non-optional. Why do I read and watch and listen to stuff? Because I want more information. I want an information avalanche. And why? So that I can get a job. Why is that? So that I can get money!

Yes. Money! I've come across people saying money isn't everything. I’m sorry but I just can’t wrap my head around that thought. Money is everything. Sure, that may not have been the case in the beginning when the cosmic blunder of human evolution happened. But ever since its introduction, money has been everything. The world’s economy is what sustains the ever growing population. And this economy is built upon money. And it will be remain that way unless an apocalypse happens and at least three quarters of human population gets wiped out.

Oh how I wish that would happen! How I wish!

Then comes the invisible man up in the sky. It’s always a man, mind you. In none of the major religions is God referred to with the female pronoun. Yes, there are deities and demi-gods and semi-gods which are female. But the omnipotent and the omniscient, the one true god, always comes with a dick.

Now, we have been told a lot of things about this invisible man. I have to quote George Carlin here, who has sort of outlined some of that bullshit in a pretty decent way.
“……Religion has actually convinced people that there's an invisible man living in the sky who watches everything you do, every minute of every day. And the invisible man has a special list of ten things he does not want you to do. And if you do any of these ten things, he has a special place, full of fire and smoke and burning and torture and anguish, where he will send you to live and suffer and burn and choke and scream and cry forever and ever 'til the end of time!
 But He loves you. He loves you, and He needs money! He always needs money! He's all-powerful, all-perfect, all-knowing, and all-wise, somehow just can't handle money! Religion takes in billions of dollars, they pay no taxes, and they always need a little more. Now, you talk about a good bullshit story. Holy Shit!....... ”

And finally, there’s the glorification of life. Every human life is important. Suicide is a sin. Life is the greatest gift that has been given to you. Well, bull-fuckin’-shit! Life is an accident. It’s the result of people being stupid and broken condoms. The reason for the glorification of life is that most people live in a constant state of denial. They just don’t want to admit that their life is worthless. That their only destiny is to become worm fodder and daffodil fertilizer. And it is out of this denial that all the other bullshit germinate.

The honourable thing for human beings to do will be to stop reproducing and walk hand in hand into extinction. Because we've filled ourselves with so much bullshit and denial that we are fucked up beyond repair.

Then why do I get out of bed every morning you ask?


I simply lack the constitution for suicide.

Wednesday, 26 November 2014

Algorithm

I feel trapped in an algorithm. More specifically, in an algorithm stuck in an infinite loop. An infinite loop happens when the response to a conditional statement routes back to the higher nodal decision making level thus bringing the algorithm back to the conditional statement. If the default, or only possible response to the conditional statement is the one that routes back to a higher level, the algorithm keeps repeating itself over and over again until a loop break is introduced.

I think I badly need a loop break.

This algorithm I’m stuck in, it’s unnatural. And the scary part, is that even though I know it’s unnatural, I tend to accept it as completely natural. I have been conditioned from the very beginning to believe that order is the way to be. Chaos are nothing but problems. Maybe it’s not. Maybe we didn’t get that part right.

Order is only to keep things bound. To keep things bound and keep the algorithm going. Because the algorithm has to go on. It’s like a cogwheel in the cosmic charade of a master thinker. We are not even pawns, we are lesser than pawns. We are the insignificant speck in a gigantic chessboard.
That’s why the outbursts don’t matter. And oh, have there been outbursts! Many a thousand created a loop break and escaped their ever-repeating algorithms which they saw was superimposed almost exactly on another one, which was on another one and on and on to 7 billion algorithms.

They flew above and around the cornfield of human algorithms and created literature, music, cinema and whatnot. And all this was original and brilliant. Shards of these literature and music and cinema and whatnot fell on to the self replicating(through mindless fornicating) human algorithms. They slowly seeped in and was absorbed by some human algorithms. It got into the system and created extra lines of code which shat out cheap and numerous rip-offs of the imagination of the free beings.

The shards of original imagination and the outcome the extra lines of code shat out has hardened the structure of our algorithms.


I badly need to break out.

Sunday, 16 November 2014

Stimuli

Whenever I’m chemically altered, I sit down and think. That is, unless someone or the other interrupts my train of thought. And in some of those occasions of contemplation, I think about the infinite nature of human experience. Due to the varied nature of stimuli present in our environment, the permutations and combinations are infinite. Even in a relatively small sample group of say, 10 human beings, the difference in experience regarding just one particular stimuli will be sizable since it is highly influenced by the rate and number of other stimuli. For example, when I read a book, the way in which I relate to it, or the way in which I understand it will be vastly different from the way someone else relates to or understands it. And this is because me and the other someone have been exposed to different stimuli at different rates up until the point of reading that book.

Thinking along this line, it is nearly impossible for two human beings to have the same experience out of a single stimuli. It is highly unlikely that two human beings would have been exposed to the exact same combination of stimuli even in the rare case that they had been together since birth.
The reason for this could be that a significant portion of the stimuli that shape our experience is personal. Yes, all stimuli are interpreted and perceived in a subjective manner, but there are some basic stimuli that influence our experience which are a result of genetic accidents. Like the size of our body parts. And it’s undeniable that these basic and personal stimuli have a defining role to play in establishing the foundation of our experiential pyramid.

Identical twins is an interesting example of human beings with similar foundation of experiential pyramid and are together since birth. It just goes on to prove that even if the foundation of two human beings’ experiential pyramid is the same, the variety of impersonal and external stimuli are so large 
that their experiences are sure to be molded radically different.

But in spite of the mathematical near impossibility, it’s rather interesting to see human beings acting like a wretched herd. A herd in which there are no individuals, but ideals. They are desperate to relate even slightly with someone who is similar to them in negligible ways. This rut that the human civilization has fallen into (from the earliest of civilizations mind you) has been explained away as a natural process that has happened with evolution. Human beings are so certain that evolution has got everything figured out right, that nobody even thinks of questioning it. Evolution can fuck things up! It’s a part of nature and nature is always fucking things up. It has been since the very beginning. Providing a sustainable habitat to the cosmological blunder we call “Life.”


And who says trains of thought must be properly concluded? Fuck you!

Thursday, 21 August 2014

പുക

ഒരു പുകയെടുത്താൽ എന്താവാനാണ്?
ഒന്നുമാവില്ല.
എന്നാൽ പിന്നെ ഒരു പുക എടുത്തുകളയാം.
അല്ലെ?

ഒരെണ്ണമെടുക്കാമെങ്കിൽ പിന്നെ.....
ഒന്നുകൂടിയെടുക്കാമല്ലോ.
അങ്ങനെ രണ്ടാമത്തേതുമെടുത്തു.

ചീട്ടുകൊട്ടാരത്തിൻറെ അടിയിൽ നിന്നും 
ഒരു ചീട്ടെടുത്താൽ സംഭവിക്കുന്നതെന്താണെന്ന് 
അറിയാത്തവർ ഉണ്ടാവാൻ വഴിയില്ല.

വെളുപ്പും തവിട്ടും നിറമുള്ള ഒരൊറ്റ ചീട്ടെടുത്തതോടെ 
എൻറെ ചീട്ടുകൊട്ടാരം തകർന്നടിഞ്ഞു.
കട്ടിചില്ലിന്റെ കുപ്പികളും, ഉണങ്ങിയ ഇലകളും 
വന്നുചേരാൻ അധികം താമസമുണ്ടായില്ല.

"വിഷമമുണ്ടോ?" ഏന്ന്  ചോദിച്ചാൽ,
ഇല്ലെന്നേ ഞാൻ പറയൂ.
കാരണം
കള്ളം പറയുന്നത് ഇതാദ്യമല്ലല്ലോ.

Thursday, 3 July 2014

മഞ്ചാടിക്കുരുക്കളെപ്പറ്റി പറയാനുള്ളത്

ഒന്നും രണ്ടുമായി, കുറെയേറെ ദിവസങ്ങൾ കൊണ്ട് പെറുക്കി, ഒരു പഴയ കുപ്പിയിൽ ഇട്ടടച്ച് ഞാൻ സൂക്ഷിക്കുന്ന എൻറെ മഞ്ചാടിക്കുരുക്കളെപ്പറ്റി എനിക്ക് ചിലത് പറയാനുണ്ട്.

ഏതാണ്ടൊരഞ്ഞൂറെണ്ണമുണ്ടാവും. തീർച്ച.
ഇല്ല, അഞ്ഞൂറിൽ കുറയാൻ ഇടയില്ല. അതിനെക്കാൾ കൂടുതൽ ആവാനേ തരമുള്ളൂ.

ഒരു മരത്തിൻറെ ചുവട്ടിൽ നിന്നും പെറുക്കിയതാണെങ്കിലും പല ചില്ലകളിൽ നിന്നുള്ളവരായത് കൊണ്ട് അവർ പരസ്പരം അറിയാൻ വഴിയില്ല. പക്ഷെ എൻറെ കുപ്പിയിൽ വന്നു വീണിട്ട് ഇത്രയും കാലമായതു കൊണ്ട് പരിചയപ്പെട്ടു കാണണം.
പക്ഷെ അവിടെയും ഒരു കുഴപ്പം. മുകളിലുള്ളവർ താഴെയുള്ളവരെ പരിചയപ്പെട്ടു കാണുമോ? സാധ്യതയുണ്ട്. ഓരോ തവണയും  നിലത്ത് കുടഞ്ഞിട്ട്, എണ്ണിത്തിട്ടപ്പെടുത്തി, തിരിച്ച് കുപ്പിയിലാക്കുമ്പോൾ എല്ലാവരും ഒന്ന് കുഴഞ്ഞുമറിയുമല്ലോ. അപ്പോൾ എന്തായാലും എല്ലാവരും പരസ്പരം പരിചയപ്പെട്ടിട്ടുണ്ടാവും.

കൂട്ടത്തിൽ വലിയ ഭംഗിയൊന്നുമില്ലാത്ത കുറച്ചു പേരുണ്ട്. ഇത്തിരി മഞ്ഞച്ചവർ , അരികു പൊട്ടിയവർ, മുള വന്നവർ, പരന്നിരിക്കുന്നവർ, അങ്ങനെ കുറച്ചുപേർ.
ബാക്കിയുള്ളവർ അവരെ കളിയാക്കാറുണ്ടാകുമോ?
ഛെ! ഛെ! മഞ്ചാടിക്കുരുക്കൾ പരസ്പരം കളിയാക്കാനോ? അതൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ?
എന്തായാലും എനിക്ക് ഭംഗിയില്ലാത്ത മഞ്ചാടിക്കുരുക്കളെയാണ് കൂടുതൽ ഇഷ്ടം. അവരെയല്ലേ തിരിച്ചറിയാൻ എളുപ്പം? വേണമെങ്കിൽ പേരിട്ടു വിളിക്കുകയുമാവാം.
ശ്യോ! ദാ പിന്നേം ഞാൻ പക്ഷം പിടിക്കാൻ തുടങ്ങി. പറഞ്ഞിട്ട് കാര്യമില്ല. ഞാൻ വെറും ഒരു മനുഷ്യനാണല്ലോ.

അവർക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എൻറെ ഉള്ളംകയ്യിലെ വിയർപ്പിനെ  പറ്റിയാവും.
പെറുക്കിയെടുക്കുമ്പോളും, പിന്നീട് എണ്ണിത്തിട്ടപ്പെടുത്തുമ്പോളുമൊക്കെ അവരുടെ ദേഹത്ത് പുരളാറുള്ള എൻറെ വിയർപ്പിനെപ്പറ്റി. ഒന്നാലോചിച്ചാൽ, എൻറെ വിയർപ്പിലൂടെ മാത്രമല്ലേ അവർക്കെന്നെ അറിയാൻ വഴിയുള്ളൂ? അതെ. ഞാൻ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കാണുന്നില്ല.

ഓ, പറഞ്ഞ് പറഞ്ഞ് ഒരു കാര്യം വിട്ടു പോയി. ഈ മഞ്ചാടിക്കുപ്പിയിൽ ഒരു പളുങ്കു ഗോലിയും ഉണ്ട്. എവിടുന്നോ വീണുകിട്ടിയ, അഞ്ചു ചെറിയ കുമിളകൾ ഉള്ള, ലോകം തലകീഴായി കാണിച്ചു തരുന്ന ഒരു കുഞ്ഞ് ഗോലി. ഒന്നോർത്താൽ അവൻറെ കാര്യം കഷ്ടമാണ്. ("അവൻ" ആണെന്ന് എങ്ങനെ ഉറപ്പിചെന്നോ? ഉറപ്പൊന്നുമില്ല. ഇനി "അവൾ" ആയാലും പ്രശ്നമൊന്നുമില്ല.) കൂട്ടിന് വേറെ ഗോലികളൊന്നുമില്ല.

അയ്യോ! ഞാൻ വെറുമൊരു മനുഷ്യനാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ! ഗോലിക്കെന്താ മഞ്ചാടികളുമായി കൂട്ടുകൂടിയാൽ? ഞാൻ ഒരു ഗോലിയായിരുന്നെങ്കിൽ മറ്റു ഗോലികളോട് മാത്രമേ കൂട്ടുകൂടൂ. സമ്മതിച്ചു. പക്ഷെ ആ ഗോലി ഞാൻ അല്ലല്ലോ. ചിലപ്പോൾ മഞ്ചാടിക്കുരുക്കൾ കൂട്ടുകാരായുള്ളത് കൊണ്ട് അവനായിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷവാനായ ഗോലി .

അങ്ങനെയാണെങ്കിൽ എവിടുന്നെങ്കിലും കുറച്ച് കുന്നിക്കുരു കൂടെ സംഘടിപ്പിക്കണം.

അപ്പോൾ കാര്യങ്ങളുടെ സ്ഥിതി ഇങ്ങനെയെല്ലാമായതുകൊണ്ട്, ഞാൻ പോയി എൻറെ മഞ്ചാടിക്കുരുക്കൾ ഒന്നുകൂടി എണ്ണട്ടെ.

അഞ്ഞൂറിൽ കുറയില്ല. തീർച്ച.

Thursday, 19 June 2014

തലക്കെട്ട്‌ ആവശ്യമുണ്ട്

വളരെയേറെ ആലോചിച്ചും പണിപ്പെട്ടും മെനഞ്ഞെടുത്ത ഒരു ഗംഭീരൻ കഥാതന്തുവിന് ഒരു തലക്കെട്ട്‌ ആവശ്യമുണ്ട്.

ഒത്ത നീളം, രസാവഹകമായ കഥാസന്ദർഭങ്ങൾ, വായിച്ചുതുടങ്ങുന്നവരെല്ലാം പൂർത്തിയാക്കുന്ന പ്രകൃതം, മുറ്റി നിൽക്കുന്ന നാടകീയത, ഉദ്വേകജനകമായ അന്ത്യം എന്നിവ സവിശേഷതകൾ.

നീളം കുറഞ്ഞ, സംക്ഷിപ്തമായ തലക്കെട്ടുകളിൽ നിന്നും മറുപടി ക്ഷണിച്ചുകൊള്ളുന്നു.


PS: ദ്വയാർത്ഥം ഉള്ള തലക്കെട്ടുകൾക്ക് മുൻഗണന.

Thursday, 12 June 2014

ഞാൻ എഴുതാറുണ്ടായിരുന്നു

ഞാൻ എഴുതാറുണ്ടായിരുന്നു.

ഈ അടുത്ത കാലം വരെ.
ഞാൻ എഴുതാറുണ്ടായിരുന്നു.

കാണുന്നതിനെപ്പറ്റിയെല്ലാം,
ആശങ്കയില്ലാതെ, സംശയമില്ലാതെ,
ഞാൻ എഴുതാറുണ്ടായിരുന്നു.

പേരില്ലാത്ത, അടുക്കും ചിട്ടയും ഇല്ലാത്ത,
കുറെയേറെ കവിതകൾ, കോപ്രായങ്ങൾ, അങ്ങനെ പലതും,
ഞാൻ എഴുതാറുണ്ടായിരുന്നു.

കൌതുകം നിറഞ്ഞ കണ്ണുകളാൽ
ലോകത്തെ നോക്കിക്കണ്ടിരുന്ന ആ ദിനങ്ങളിൽ,
ഞാൻ എഴുതാറുണ്ടായിരുന്നു.

തിരക്കിൻറെ, കെട്ടുപാടുകളുടെ, കണ്ണടകൾ
എന്റെ കണ്ണിലെ കൌതുകം ഊറ്റിയെടുക്കും വരെ
ഞാൻ എഴുതാറുണ്ടായിരുന്നു.

അഭ്രപാളിയിലെ വെള്ളിവെളിച്ചം
എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നതിനു മുൻപ്,
ഞാൻ എഴുതാറുണ്ടായിരുന്നു.

പഴയ പുസ്തകത്താളുകളുടെ ഗന്ധം
എന്റെ സന്തതസഹചാരിയായിരുന്ന കാലം വരെ,
ഞാൻ എഴുതാറുണ്ടായിരുന്നു.

ഇന്ന്
എന്റെ മേശവലിപ്പിൽ പണ്ടെന്നോ ഞാൻ എറിഞ്ഞിട്ട,
മഷി കട്ടപിടിച്ച എന്റെ പേനയും,
ദ്രവിച്ച്, മഞ്ഞച്ച എന്റെ നോട്ടുപുസ്തകവും,
എന്നെ വീണ്ടും ഓർമിപ്പിക്കുന്നു.

ഞാൻ എഴുതാറുണ്ടായിരുന്നു.

Tuesday, 15 April 2014

മരണം വിൽക്കുന്നവർ

മരണം വിൽക്കുന്നവർക്ക് എന്തൊരു നിസ്സംഗതയാണ്?

അല്ല
യുദ്ധവും ദുരിതങ്ങളും വിൽക്കുന്ന നേതാക്കന്മാരല്ല
അവരെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്
അവർക്ക് നിസ്സംഗതയല്ല. വെറിയാണ്.
കൊല്ലാനും കൊന്നുതിന്നാനുമുള്ള അടങ്ങാത്ത വെറി.

എനിക്ക് പറയാനുള്ളത്
മരണം ചില്ലറയായി വിൽക്കുന്നവരെപ്പറ്റിയാണ്.
വെളുത്ത് മെലിഞ്ഞ കുഴലുകളിലും,
കട്ടിച്ചില്ലിന്റെ കുപ്പികളിലും നിറച്ച്
മരണം വീതിച്ചു കൊടുക്കുന്നവരെപ്പറ്റി

മരണം വാങ്ങുന്നവരോട് അവർക്ക് സഹതാപമല്ല
സൗഹൃദമാണ്
വാങ്ങുന്നവരുടെ "പതിവ്" വിൽക്കുന്നവർക്കറിയാം
ദിവസവും അവരതൊരുക്കിവെക്കുന്നു
ഇന്നയാൾ നേരത്തെ മരിച്ചുതുടങ്ങട്ടെ എന്ന് വിചാരിച്ചാണോ?
അതോ മരണത്തിന്റെ ക്രയവിക്രയം വേഗത്തിലാക്കാനോ?

ആദ്യമായ് സമീപിക്കുനവരോട് അവർ പറയാറില്ല
സുഹൃത്തേ, വേണ്ട, ഇത് മരണമാണെന്ന്.
ഭാവഭേദമില്ലാതെ അവർ മരണം എടുത്തുകൊടുക്കുന്നു.
ആ നിസ്സംഗത ഭയാനകമാണ്

പക്ഷെ
മരണം വിൽക്കുന്നവർക്കും ജീവിക്കണമല്ലോ അല്ലെ?

Monday, 7 April 2014

ഏകാന്തത സ്ഥായീഭാവമാകുന്നത്

ഏകാന്തത സ്ഥായീഭാവമാകുന്നത് ഭയാനകമാണ്.
അതായിരുന്നു എന്റെ മുൻവിധി.
എല്ലാ മുൻവിധികളെയും പോലെ
ഇതിനും അടിസ്ഥാനമില്ലെന്ന്
ഈയിടെയാണ് ഞാൻ മനസിലാക്കിയത്.

ഏകാന്തതക്കും, അതിനൊപ്പമുള്ള, ഒഴിവാക്കാനാവാത്ത,
വേദനക്കും, അതിന്റേതായ ഒരു കുളിർമയുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച ഒരു അനുഭൂതിയാണെനിക്ക്.
എന്നെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും,
എനിക്കിപ്പോൾ വ്യാകുലതകളില്ല.
ഒരു നോവലിലെ കഥാനായകനെപ്പോലെ
വിദൂരതയിലേക്ക് കണ്ണും നട്ട്
ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ
എന്നിൽത്തന്നെ എനിക്ക് മുഴുകിയിരിക്കാം.

ഏകാന്തതക്ക് നന്ദി
അതിനൊപ്പം വന്ന വേദനക്കും

കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഞാൻ വീണ്ടും ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.
സൌഹൃദത്തിന്റെ സ്ഥായിയായ സന്തോഷത്തേക്കാൾ
അപരിചിതത്വത്തിന്റെ നൈമിഷികമായ അനുഭൂതിയെ
ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ, ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

അല്ലെങ്കിലും
ശീലങ്ങൾ ഇഷ്ടങ്ങളാകുന്നത് ഒരു പുതുമയല്ലല്ലോ.

Saturday, 15 March 2014

അന്വേഷണം

കണ്ണാടിക്കുപോലും കാണിച്ചുതരാൻ കഴിയാത്ത എന്നെ
ഞാൻ എവിടെപ്പോയി അന്വേഷിക്കാനാണ്?

ചിലപ്പോൾ പഴയ ഡയറിക്കുറിപ്പുകളിൽ കണ്ടേക്കാം.
പക്ഷെ ആ ഞാൻ മരിച്ചുപോയില്ലേ?
സമയമെന്ന പുൽമേട്ടിലൂടെ നടക്കുന്ന നമുക്ക്
തിരിഞ്ഞു നോക്കാൻ കഴിയില്ലല്ലോ.

എനിക്കെവിടെവച്ചാണ് എന്നെ നഷ്ടപ്പെട്ടത്?
പുതിയ അനുഭൂതികൾ തേടിപ്പോയപ്പോളാണോ?
അതോ ലക്ഷ്യമില്ലാതെയുള്ള പരക്കം പാച്ചിലിനിടക്കോ?
അതുമല്ലെങ്കിൽ ഞാൻ എന്നെത്തന്നെ സൌകര്യപൂർവ്വം മറന്നതോ?

ഇന്ന് കണ്ണാടിയിൽ കണ്ട രൂപമാണോ ഞാൻ?
എങ്കിൽ അവൻ എന്തിനെന്നേനോക്കി കൊഞ്ഞനം കുത്തുന്നു?
ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന,
എപ്പോഴും കൌതുകം കൂടെ കൊണ്ടുനടന്നിരുന്ന,
കവിതകൾ എഴുതുമായിരുന്ന, ആ പഴയ എന്നെ,
ഞാൻ തന്നെ കുഴിച്ചുമൂടിയതിനാലാവം.

ഒരു തിരിച്ചുപോക്ക് ഇനിയില്ലെന്നറിയാം.
എങ്കിലും.

Thursday, 13 February 2014

നോട്ടുപുസ്തകം

ഒരുപാടെഴുതി നിറച്ച നിന്നെ പറ്റി
എഴുതുവാൻ ഞാൻ പാടേ മറന്നു പോയല്ലോ

Sunday, 26 January 2014

കുറ്റം പറച്ചിൽ

വരൂ,
നമുക്കൊരുമിച്ചിരുന്ന് ജീവിതത്തെ കുറ്റം പറയാം.

സുന്ദരമെങ്കിലും സൗന്ദര്യമില്ലെന്നു നാം വിശ്വസിക്കുന്ന ജീവിതത്തെ,
നമുക്കൊരുമിച്ചിരുന്ന് പഴിചാരാം.

മണിക്കൂറുകളും മിനിട്ടുകളുമായി മുറിച്ച്,
കൂട്ടിക്കിഴിച്, ഒരു ദിവസത്തെ ഭാഗം വെച്ചതിനുശേഷം,
ജീവിതത്തിന്റെ അർത്ഥമില്ലായ്മയെപ്പറ്റി വിലപിക്കാം.

ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ ചെയ്യാതെ, പകരം ചെയ്യേണ്ടത് ചെയ്ത്,
നമുക്കൊരു വട്ടം കൂടി ദീർഖനിശ്വാസം വിടാം.

വിളിക്കേണ്ടവരെ മാത്രം വിളിച്ച്, പറയേണ്ടത് മാത്രം പറഞ്ഞ്,
നഷ്ടസൌഹ്രദങ്ങളെച്ചൊല്ലി സങ്കടപ്പെടാം.

ഇടക്കിടക്ക് ആകാശത്തേക്ക് കണ്ണോടിച്ചു കൊണ്ട്,
ജീവിതത്തിന്റെ മ്ലാനതയെപ്പറ്റി പരാതി പറയാം.

ഒടുവിൽ,
കൂട്ടിക്കിഴിച് മാറ്റിവെച്ച മണിക്കൂറുകളിൽ അവസാനത്തേതെത്തുമ്പോൾ,
(കാര്യമില്ലെന്നറിഞ്ഞിട്ടും)
നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളുമായി,
കണ്ണടക്കാം.

Thursday, 23 January 2014

പുക

എൻറെ തലച്ചോറിന് ഞാൻ കാണാത്ത ഒളിത്താവളങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കിയത്, ഇന്നാണ്.
കാരണമില്ലാതെ ചിരിക്കാൻ എൻറെ തലച്ചോറിന് കഴിയുമെന്ന് ഞാൻ മനസിലാക്കിയത്, ഇന്നാണ്.
പലപ്പോഴും എൻറെ തലച്ചോറിന് എൻറെ ആവശ്യമില്ല എന്ന് മനസിലാക്കിയതും, ഇന്നാണ്.

എൻറെ തലച്ചോറിൻറെ ഞാൻ പോലും ചെന്നെത്താത്ത അരികുകളിലൂടെ മുകളിലേക്ക് കയറിയ, പുക,
ഒരു പുതപ്പിന്റെ മാർദവത്തോടെ, അതെന്നെ പൊതിഞ്ഞു പിടിക്കുന്നു.
വെളിച്ചത്തിൽ നിന്നും, ശബ്ദത്തിൽ നിന്നും, ഗന്ധത്തിൽ നിന്നും, സ്പർശനത്തിൽ നിന്നും,
ഒച്ചയുണ്ടാക്കാതെ, എൻറെ തലച്ചോറിനെ ആ പുക ദൂരേക്ക് കൊണ്ടുപോകുന്നു.
അരികിലൂടെ മുകളിലേക്ക് കയറിയ പുക.

And thus I started my hide and seek with my brain:
It went into those hiding places I knew nothing of,
It remembered things I haven’t even thought of,
It slumped, resting it’s back against the skull,

But it became sober enough, to not use clichés in this verse.

മാരിയുവാന, എൻറെ സുഹൃത്തേ,
താങ്കളെ പറ്റി എഴുതുവാൻ,താങ്കൾ തന്നെ സമ്മതിചില്ലെങ്കിലോ?